
വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുക
വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുക
മൺസൂൺ ആരംഭിച്ചതിനു ശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെയും പനി ബാധിതരുടെയും എണ്ണത്തിൽ വളരെയധികം വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. വിവിധങ്ങളായ പകർച്ചവ്യാധികൾ കാരണമായുള്ള മരണങ്ങളും കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ എല്ലാ പനിക്കും വൈദ്യസഹായം തേടണം.
രോഗനിർണയം, രോഗീപരിചരണം, വിവിധ രോഗപ്രതിരോധ പ്രവർത്തനങ്ങൾ, സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടാതെ നോക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുമായി ആരോഗ്യപ്രവർത്തകർ കർമനിരതരാണ്.
എന്നിരുന്നാലും അനിയന്ത്രിതമായ രോഗി ബാഹുല്യവും ശുഷ്കമായ മാനവവിഭവ ശേഷിയും ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. മുൻ വർഷങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്ന. ഇതിനു സമാനമായി വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെടുന്നു.
പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങോളം കൂടിയ സാഹചര്യത്തിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തേണ്ടതുണ്ട്. കൂടാതെ പൊതു സ്ഥലം മാറ്റം, വിരമിക്കൽ എന്നിവയെ തുടർന്ന് വിവിധ ജില്ലകളിൽ ഉണ്ടായിട്ടുള്ള ഡോക്ടർമാരുടെ ഒഴിവുകൾ നികത്താൻ വേണ്ട നടപടികളും എത്രയും പെട്ടന്നു കൈക്കൊള്ളണമെന്ന് കെ ജി എം ഒ എ ആവശ്യപെടുന്നു.