ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും: നിര്‍ദേശവുമായി ദ്വീപ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. ഇതു സംബന്ധിച്ച് ഹെഡ് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ലക്ഷദീപ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നടപടി. മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാം എന്ന ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകര്‍ക്ക് നൽകിയ ഉത്തരവിൽ പറയുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി വന്ന പ്രഫുൽ ഘോടാ പാട്ടീൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തിൻ്റെ ഭാഗമായിട്ടാണ് ദ്വീപിലെ സ്കൂളുകളിൽ മാംസാഹാരം നേരത്തെ ഒഴിവാക്കിയത്.

ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട എന്നിവ ഉപയോഗിക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ രാകേശ് ദഹിയയുടെ ഉത്തരവ്. 2022 മേയ് 2ലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രഫുൽ ഘോട പട്ടേൽ ലക്ഷ ദ്വീപ് അഡ്മിനില്ട്രേറ്ററായശേഷം നടത്തിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് ദ്ലീപിലെ സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാംഹാരം ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ദ്വീപന്‍റെ കാലങ്ങളായുളള ഭക്ഷണ രീതിയിലേക്കടക്കം ഭരണകൂടം കടന്നുകയറുകയാണെന്ന് വിമ‍ർശനവുമുയർന്നു. അഡ്മിനിട്രേറ്ററുടെ തീരുമാനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെയാണ് സുപ്രീംകോടതിയിലെത്തിയത്. തുടർന്നാണ് സുപ്രീംകോടതി തൽസ്ഥിതി തുരടാനും അഡ്മിനിസ്ട്ടേറ്റർക്കടക്കം നോട്ടീസയക്കാനും ഉത്തരവിട്ടത്. എന്നാൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് ഭരണകൂടം ഇത് നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published.

Previous post പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപിക്കൊപ്പം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു; കെ സി വേണുഗോപാൽ
Next post നടിയെ ആക്രമിച്ച കേസ്: അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്