
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി; കുറവൻകോണത്ത് ഭാഗത്ത് കണ്ടതായി നാട്ടുകാർ
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇന്നലെ ഇരുന്ന മരത്തിൽ കാണാനില്ല. വീണ്ടും ചാടിപ്പോയ കുരങ്ങ് കുറവൻകോണത്ത് ഭാഗത്ത് എത്തിയതായി നാട്ടുകാർ പറഞ്ഞു.
മൃഗശാല അധികൃതരുടെ പരിശോധനയിൽ ഇത് ഹനുമാൻ കുരങ്ങൾ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോൾ മൃഗശാലയിലും സമീപപ്രദേശങ്ങളിലുമായി കുരങ്ങിനായി തെരച്ചിൽ നടത്തുകയാണ്. ഇന്നലെ ഇണയെ കാട്ടി ആകർഷിച്ച് കൂട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പരീക്ഷണാർഥം കൂട് തുറന്നപ്പോൾ മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. ഇവയെ മെരുക്കിയെടുക്കാനും കൂട്ടിലടക്കാനും ബുദ്ധിമുട്ടാണ്. അതിനാലാണ് തുറന്ന് വിട്ട് പരിപാലിക്കാൻ തീരുമാനമെടുത്തതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു.