ചെങ്കടല്‍ തീരത്തെ ഹര്‍ഗാദയില്‍ കടലിലിറങ്ങിയ റഷ്യന്‍ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഈജിപ്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടല്‍ തീരത്തെ ഹര്‍ഗാദയില്‍ കടലിലിറങ്ങിയ റഷ്യന്‍ യുവാവ് കടുവസ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇവിടേക്കു താമസം മാറിയ വ്‌ലാഡിമിര്‍ പോപോവിനെയാണ് (23) പിതാവും കൂട്ടുകാരിയും നോക്കിനില്‍ക്കെ സ്രാവ് കൊന്നുതിന്നത്.പോപോവും കൂട്ടുകാരിയും കടലില്‍ നീന്തുന്നതിനിടെയാണ് സ്രാവ് ഇവരെ ലക്ഷ്യമിട്ടെത്തിയത്. കൂട്ടുകാരി രക്ഷപ്പെട്ടു. സഞ്ചാരികള്‍ ചിത്രീകരിച്ച വിഡിയോയില്‍ യുവാവ് കരയില്‍ നില്‍ക്കുന്ന പിതാവിനെ നോക്കി പപ്പാ എന്നു നിലവിളിക്കുന്നതും പിതാവ് സഹായത്തിനായി വാവിട്ടുകരയുന്നതും കേള്‍ക്കാം. പലവട്ടം നീന്തിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ സ്രാവ് പോപോവിനെ വെള്ളത്തിനടിയിലേക്ക് വലിച്ചുതാഴ്ത്തി.പിന്നാലെ, ബോട്ടിലെത്തിയ മീന്‍പിടുത്തക്കാര്‍ സ്രാവിനെ പിടികൂടി കൊന്നു. സുരക്ഷിതമായ ഇടം തേടിയെത്തിയ ഗര്‍ഭിണിയായ സ്രാവ് ആണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ഇവിടെ 2 സ്ത്രീകള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

Previous post ടിക്കറ്റ് കൊള്ള; വ്യോമയാനമന്ത്രിയുടെ വാദം പൊളിച്ചടുക്കി കെ.സി.വേണുഗോപാല്‍
Next post മലയാള സിനിമ പ്രതിസന്ധിയിലേക്ക്